വരാനിരിക്കുന്ന പ്രത്യക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്ത്. അവസാന നിമിഷം പ്രയോഗിക്കുന്നതിനായി സര്‍ക്കാര്‍ ‘നിയമനിര്‍മ്മാണ ഗ്രനേഡുകള്‍’ തയ്യാറാക്കിയിരിക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
‘ഒടുവില്‍ ശ്രീമതി സോണിയ ഗാന്ധി, പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, സെപ്റ്റംബര്‍ 18 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക 5 ദിവസത്തെ സമ്മേളനത്തിന്റെ അജണ്ട പ്രഖ്യാപിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായി’ എന്നും ജയറാം രമേശ് എക്സില്‍ (ട്വിറ്റര്‍) കുറിച്ചു.
അതേസമയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ നടപടികള്‍ പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക