കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി. അമർകണ്ടയിലെ ഐജിഎൻടിയു സർവ്വകലാശാലയുടെ ഭരണാധികാര ചുമതലയുള്ള പ്രൊഫ എം ടി വി നാഗരാജു പുറത്തിറക്കിയ ഉത്തരവിലാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സർവകലാശാലയിൽ പ്രവേശിക്കണമെങ്കിൽ നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് പറയുന്നത്.
നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ സർവ്വകലാശാലയിൽ പ്രവേശിക്കേണ്ട എന്ന കർശന നിർദേശം വന്നതോടെ സർവകലാശാലയിലെ വിവിധ യുജി, പിജി കോഴ്സുകളിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഓപ്പൺ കൗൺസിലിങ്ങിന് പങ്കെടുക്കാനായി സർവ്വകലാശാലയിലെത്തിയ നിരവധി വിദ്യാർത്ഥികൾ ആണ് ദുരിതത്തിൽ ആയത്.
വിദ്യാർത്ഥികൾക്ക് ഇന്നലെയാണ് സർക്കുലർ ലഭിച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ലെന്ന മറുപടിയാണ് നിപ്പ സെല്ലുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചത്. സർവ്വകലാശാലയുടെ ഈ ഉത്തരവ് മൂലം സെമസ്റ്റർ അവധി കഴിഞ്ഞ് തിരികെ പോയ വിദ്യാർത്ഥികളും പ്രശ്നത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക