മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കാങ്പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് അഗം സെര്‍ട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെക് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
സെര്‍ട്ടോ തങ്താങ് കോം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവം നടന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സൈനികനെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. പിന്നീട് നടന്ന തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാതനായ ആയുധധാരിയാണ് സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടക്കുന്ന സമയം വീട്ടില്‍ സൈനികനും പത്ത് വയസുകാരനായ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടി നല്കിയ വിവരമനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വീട്ടുമുറത്ത് നില്‍ക്കുകയായിരുന്ന സൈനികനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വെള്ള നിറത്തിലുള്ള കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് മകന് പൊലീസില്‍ മൊഴി നല്കി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക