പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ നിയമനിർമ്മാതാക്കൾക്ക് നൽകിയ ഭരണഘടനയുടെ പകർപ്പുകളിൽ ‘മതേതര’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ആമുഖത്തിൽ നിന്ന് ഒഴിവാക്കിയതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
“ഇന്ന് നമ്മൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നടക്കുമ്പോൾ കൈയ്യിലേന്തിയ ഭരണഘടനയുടെ ആമുഖത്തിൽ മതേതര, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഇല്ലായിരുന്നു. ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഇല്ലെങ്കിൽ അത് ആശങ്കാജനകമാണ്” എന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് വാർത്താ ഏജൻസിയായ എഎൻഐയോട് വെളിപ്പെടുത്തിയത്.
അതേസമയം ഗവൺമെന്റ് ഈ മാറ്റം വളരെ ബുദ്ധിപരമായി നടത്തിയെന്നും അവരുടെ ഉദ്ദേശ്യങ്ങൾ സംശയകരമാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക