തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണത്തിന് ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രംഗത്ത്. ക്വാട്ടയുടെ അളവ് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം എന്നും സ്വകാര്യ മേഖലയിലും സംവരണം നീട്ടണം എന്നും 2015-ല്‍ ശേഖരിച്ച സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് ഡാറ്റ പുറത്തുവിടണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
ഓള് ഇന്ത്യ ഫെഡറേഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ രണ്ടാം ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പുറമെ ജുഡീഷ്യല്‍ നിയമനങ്ങളില്‍ പിന്നാക്ക സമുദായങ്ങള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യവും സംവരണവും വേണമെന്നും സ്റ്റാലിന് കൂട്ടിച്ചേർത്തു.
പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്ക് ആനുപാതിക പ്രാതിനിധ്യവും സംവരണവും നല്‍കേണ്ടതിന്റെ ആവശ്യകതയേറെയാണ്. ഐഐടി, ഐഐഎം, ഐഐഎസ്സി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തില്‍ ഈ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എസ്സി, എസ്ടി, ഒബിസി ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ സാമൂഹിക നീതി കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക