2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാം മാറിയിരിക്കുന്നുവെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇപ്പോൾ ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ സംസാരിക്കാൻ അനുവദിക്കാത്ത ദുർബലമായ ജനാധിപത്യമാണ് രാജ്യത്തുള്ളതെന്നും രാഹുൽ ആരോപിച്ചു.
ഇന്ത്യയിൽ ജനാധിപത്യം കടുത്ത ആക്രമണത്തിന് വിധേയമാണെങ്കിലും രാജ്യം അതിനെ പ്രതിരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആ പ്രതിരോധം അവസാനിക്കുമ്പോൾ, അത് എപ്പോഴെങ്കിലും, ഇന്ത്യ ഇനി ജനാധിപത്യ രാജ്യമല്ലെന്ന് ഞാൻ പറയും. എങ്കിലും നമ്മുടെ ജനാധിപത്യ ഘടനയ്ക്കെതിരായ ആക്രമണത്തിനെതിരെ പോരാടുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ല, നമ്മൾ വിജയിക്കുമെന്ന് ഞാൻ കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രസംഗത്തിനിടയിൽ ഇന്ത്യ-ഭാരത് പേര് മാറ്റ തർക്കത്തെ കുറിച്ചും രാഹുൽ സംസാരിച്ചു. പ്രധാനമന്ത്രി ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുകയാണെങ്കിൽ, പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയും അതിന്റെ പേര് മാറ്റുമെന്നും തുടർന്ന് പ്രധാനമന്ത്രിക്ക് വീണ്ടും രാജ്യത്തിന്റെ പേര് മാറ്റേണ്ടിവരുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക