അയൽക്കൂട്ട അംഗങ്ങളായ വനിതകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടുന്ന പരിപാടിയാണ് ‘തിരികെ സ്കൂളിൽ’ എന്ന ക്യാമ്പയിനിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ 46 ലക്ഷം അയൽക്കൂട്ട വനിതകളാണ് വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങി പോയ വിദ്യാലയ മുറ്റത്ത് വീണ്ടും എത്തുന്നത്.
സംസ്ഥാനത്തെ രണ്ടായിരത്തിലേറെ സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയാണ് ‘തിരികെ സ്കൂളിൽ’ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ 4.30 വരെ സ്കൂൾ വിദ്യാഭ്യാസകാലത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള പ്രവർത്തനങ്ങളാണ് കുടുംബശ്രീ മിഷൻ ആവിഷ്കരിച്ചിട്ടുള്ളത്.
ഇപ്പോഴിതാ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയകാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ട അംഗങ്ങളെ പ്രാപ്തമാക്കുന്ന പ്രവർത്തനം ഏറ്റെടുത്ത കുടുംബശ്രീ മിഷനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്.
ഇത്രയും വിപുലമായ ഒരു തുടർ വിദ്യാഭ്യാസ പദ്ധതി ലോകത്ത് തന്നെ അപൂർവമായിരിക്കുമെന്നും പരിപാടിയുടെ ഭാഗമാകുന്ന എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും ആശംസകൾ നേരുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക