പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാലുടൻ അവശേഷിക്കുന്ന എംപാനലുകാരെ കൂടി കെ എസ് ആർ ടി സിയിൽ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മൂവായിരം എംപാനലുകാരെ ഇതിനകം തിരിച്ചെടുത്തിട്ടുണ്ട്.
ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും രണ്ട് സെറ്റ് യൂണിഫോം വിതരണം ചെയ്യാൻ നടപടിയായി. മൂന്നരക്കോടിയുടെ അധികബാധ്യത ഇതിനായി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു ശരീരത്തിലെ ഇരു കണ്ണുകളെ പോലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളെ കാണണം.
സിംഗിൾഡ്യൂട്ടി സംവിധാനവും അംഗീകൃത യൂണിയനുകൾ നിർദേശിക്കും വിധം മാത്രമേ നടപ്പാക്കൂ എന്നാണ് മന്ത്രി പറഞ്ഞത്. ഭൂരിപക്ഷം ജീവനക്കാരും നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ് സ്ഥാപനം ഇന്ന് മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക