ജമ്മുകശ്മീരില്‍ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കുല്‍ഗാം പോലീസ് വ്യക്തമാക്കി. രണ്ട് പിസ്റ്റളുകള്‍, മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു യുബിജിഎല്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തിട്ടുള്ളത്.
ആദില്‍ ഹുസൈന് വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്സര്‍ അഹമ്മദ് ഖാര് എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവര്‍ എന്നാണ് പുറത്തു വരുന്ന വിവരം. കേസില്‍ ഖൈമോ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോരയില്‍ പോലീസ് ഭീകര താവളം തകര്‍ത്ത് ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 26 അസം റൈഫിള്‍സും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും (സിആര്‍പിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക