തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പുതിയ വിവാഹം കഴിക്കാനായി കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നു ഗ്രീഷ്മ. 2022 ഒക്ടോബറിലായിരുന്നു സംഭവം.
ഷാരോണിന്റെ മരണത്തില്‍ ആദ്യം അസ്വാഭാവികത തോന്നിയിരുന്നില്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മയുടെ പങ്ക് വെളിവായത്.
തമിഴ്നാട് പാളുകലിലുള്ള വീട്ടില്‍ വച്ച് ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നെടുമങ്ങാട് പൊലീസ് ആണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്.
വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു. ഒക്ടോബര്‍ 31 നാണ് ഗ്രീഷ്മ അറസ്റ്റിലാകുന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു.
കേസിലെ കൂട്ട് പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാരന് എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക