ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എ.കെ ബാലൻ രംഗത്ത്. മാതൃകാപരമായി പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നതെന്നും എകെജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിലെന്നും ആണ് എ.കെ ബാലന്റെ പ്രതികരണം.
അതേസമയം ഏപ്രിൽ 10 ന് അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലെന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിനേക്കാൾ എന്ത് തെളിവാണ് വേണ്ടതെന്നും ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എ.കെ ബാലൻ പറഞ്ഞു.
ഇതു കൂടാതെ കരുവന്നൂരിൽ ഒറിജിനൽ രേഖകൾ അന്വേഷണ ഏജൻസികൾ കൊണ്ട് പോകുന്നത് ശരിയായ നടപടി ആണോയെന്നും എ.കെ ബാലൻ ചോദിച്ചു. രേഖകൾ കൊണ്ടുപോയാൽ എങ്ങനെ നിക്ഷേപകർക്ക് പണം മടക്കി നൽകുമെന്നും എ.കെ ബാലൻ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക