കൊച്ചി: ഡോ.വന്ദനാ ദാസിന്റെ കൊലപാതകത്തിൽ ഡിജിപി കേസ് ഡയറി പരിശോധിക്കണമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി പരിഗണിച്ച് റിപ്പോർട്ട് നൽകാനും കോടതി പറഞ്ഞു. അന്വേഷണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അലംഭാവം കാണിക്കുന്നതായി വന്ദനയുടെ പിതാവ് മോഹൻദാസ് ഹർജിയിൽ ആരോപിച്ചിരുന്നു.
കേസ് ഡയറി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് പരിശോധിക്കണം. വന്ദനയുടെ മാതാപിതാക്കളെ നേരിട്ട് വിളിച്ച് അവരുടെ പരാതി എന്തെന്ന് കേൾക്കണം. തുടർന്ന് വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കണം. ആ തീരുമാനം എന്തെന്ന് അറിയിക്കണം എന്നുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
കേസിൽ സിബിഐ അന്വേഷണം വേണമോ എന്ന് ഈ റിപ്പോർട്ടനുസരിച്ച് തീരുമാനിക്കും. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഇടക്കാല നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക