തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അവസാന സന്നാഹ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് നെതർലാൻഡ്സിനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുന്നത്.
ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാൽ മഴയെ തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാൻ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ടു വരെ കോഹ്ലി തിരുവനന്തപുരത്തെത്തിയിട്ടില്ല.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ഇന്ത്യ പരിശീലനത്തില്‍ ഇറങ്ങിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹുമ്മദ് ഷമി, ശ്രയസ് അയ്യര്‍ എന്നിവര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
അതേസമയം തിരുവനന്തപുരത്ത് മലയോര മേഖലകളില്‍ മഴതുടരുന്നുണ്ട്. തിരുവന്തപുരത്ത് കനത്ത മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക