കട്ടപ്പന: തട്ടുകടയിൽ ഭക്ഷണം ചോദിചെത്തിയപ്പോൾ തീർന്നെന്ന് പറഞ്ഞതിന് യുവാവ് ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു. കട്ടപ്പന പുളിയൻമലയിലെ തട്ടുകടയിലായിരുന്നു സംഭവം. പരുക്കേറ്റ പുളിയൻമല ചിത്രാഭവനിൽ ശിവചന്ദ്രനെ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി.
കട അടയ്ക്കാറായപ്പോഴാണു സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകൻ ഭക്ഷണം ചോദിച്ച് എത്തിയത്. ഭക്ഷണം തീർന്നെന്നു പറഞ്ഞെങ്കിലും കടയുടമയ്ക്ക് കഴിക്കാനായി നീക്കിവച്ചിരുന്ന ഭക്ഷണം കണ്ട് പ്രതി പ്രകോപിതനായി. അതു നൽകിയില്ലെന്ന് ആരോപിച്ച് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാൻ എത്തിയ ശിവചന്ദ്രനെ മർദിച്ചു നിലത്തിട്ടശേഷം പ്രതി മൂക്ക് കടിച്ചെടുത്തെന്നാണു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക