കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഉണ്ടായ ഭൂകമ്പത്തിൽ 120 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ പ്രാദേശിക സമയം 11:00 ഓടെയാണ് ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ചയുണ്ടായത്. 1,000 ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദുരന്ത നിവാരണ അധികൃതർ അറിയിച്ചു.
മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് 5.5,4.7,6.3,5.9,4.6 തീവ്രതയുള്ള ഏഴ് തുടർചലനങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക