ഡെങ്കിപ്പനിയെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിലാക്കിയത് റിപ്പോർട്ട്. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്നാണ് താരത്തെ ആശുപത്രിയിൽ ആക്കിയത് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിസിസിഐയുടെ മെഡിക്കൽ സംഘം ഗില്ലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചെന്നൈയിലെ ടീം ഹോട്ടലിൽ ഏതാനും ദിവസങ്ങളായി ഡ്രിപ് നൽകിയിരുന്നതായും പ്ലേറ്റ്ലെറ്റ് കൗണ്ട് 70,000 ത്തിലേക്ക് താഴ്ന്നതോടെ ആശുപത്രിയിലാക്കാൻ നിർബന്ധിതമായതായും ഗില്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞദിവസം രോഗം ഭേദമാകാത്തതിനാൽ ലോകകപ്പിൽ അഫ്ഗാനിസ്ഥാന് എതിരായ രണ്ടാ മത്സരവും ഗില്ലിന് നഷ്ടമാകുമെന്ന് ബി സിസിഐ അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ റൺസ് 2023ലെ ഏകദിനത്തിൽ നേടിയ താരമാണ് ശുഭ്മൻ ഗിൽ. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ ഗിൽ 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസ് ആണ് അടിച്ചുകൂട്ടിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിലെത്തിയ താരത്തിന് അവിടെവച്ച് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യമത്സരം കളിക്കാൻ സാധിച്ചില്ല. ഗില്ലിന് പകരക്കാരനായി ഇഷാൻ ആണ് ഓപ്പണറായി കളത്തിൽ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക