മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ പൊലീസിനെതിരെ രാഹുല്‍ ഗാന്ധി. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് തന്റെ വാഹനവ്യൂഹം പോകുമ്പോള്‍ മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു എന്നാണ് രാഹുൽ പറയുന്നത്.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദ്ദേശം എന്നും തന്നെ തടയുകയാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ ലക്ഷ്യം എന്നും രാഹുൽ പറഞ്ഞു. പക്ഷേ ജനങ്ങള്‍ തന്നെ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഹെലികോപ്റ്ററിലാണ് രാഹുല്‍ സന്ദര്‍ശനം നടത്താനെത്തിയത്. മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാവ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ബിഷ്ണുപൂരില്‍ വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ചിലര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ എതിര്‍ത്ത് ‘ഗോ ബാക്ക് രാഹുല്‍’ എന്ന് ആക്രോശിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സുരക്ഷാ സേനയ്ക്ക് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു എന്നും റിപോർട്ടുകൾ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക