ഡല്‍ഹി: 2016 ലെ പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനും ഇന്ത്യ തേടുന്ന കൊടുംഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ പള്ളിയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി തേടിക്കൊണ്ടിരുന്ന ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറാണ്. സിയാല്‍കോട്ടില്‍ നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാന്‍ നാല് ജെയ്ഷെ ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.
ജമ്മുകശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് 1994 ല്‍ അറസ്റ്റിലാവുകയും 16 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നിട് 2010 ല്‍ പുറത്തിറങ്ങിയ ഇയാളെ പാക്സ്ഥാനിലേക്ക് നാടുകടത്തുകയായിരുന്നു. ജയില്‍ മോചിതനായി പാകസിസ്ഥാനിലെത്തിയ ലത്തീഫ് ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക