ഖാലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിംഗിന്റെ വധത്തെ ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം രൂക്ഷമായിരിക്കെ വാഷിങ്ടണില്‍ വിദേശകാര്യ മന്ത്രിമാരുടെ രഹസ്യകൂടിക്കാഴ്ച നടന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത ഇതുവരെ സ്ഥരീകരിച്ചിട്ടില്ല. കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ വിടാന്‍ സമയപരിധി നല്‍കിയെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പ്രശ്നം സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക