ഡല്‍ഹി: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങും. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് അഫ്ഗാനിസ്ഥാനെ നേരിടാനായി ഇന്ത്യയിറങ്ങുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം.
ആദ്യ മത്സരത്തില്‍ ഓസ്ര്ടേലിയയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ വിജയത്തുടര്‍ച്ചയാണ് ഇന്നും ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാനെതിരെ വന്‍ മാര്‍ജിനില്‍ വിജയം കരസ്ഥമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുരടെ ശ്രമം. നിലവില്‍ നന്യൂസിലാന്റാണ് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. മികച്ച റണ്റേറ്റുകളുമായി ദക്ഷിണാഫ്രിക്കയും പാകിസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റണ്‍റേറ്റില്‍ പിന്നിലുള്ള ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണുള്ളത്.
അസുഖം മൂലം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ഇന്നും കളിക്കാനിറങ്ങില്ല. ഇഷന്‍ കിഷന് തന്നെയായിരിക്കും ഇന്നും ഓപ്പണറായി ഇന്നിറങ്ങുക. ആര് അശ്വിന് പകരം മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചേക്കും. അതേസമയം, ബംഗ്ലാദേശിനോടേറ്റ പരാജയവുമായി എത്തുന്ന അഫ്ഗാനിസ്ഥാന് ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക