പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന നടക്കുന്നത്. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പിഎഫ്ഐ കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നത്.
അതേസമയം ഗാസിമാർ സ്ട്രീറ്റിലെ മുഹമ്മദ് താജുദീൻ അജ്മൽ എന്നയാളുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തു. 2 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പുലർച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
2006ലെ ട്രെയിൻ ബോംബാക്രമണക്കേസ് പ്രതി വഹീദ് ഷെയ്ക്കിന്റെ മുംബൈയിലെ വീട്ടിലും എൻഐഎ പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക