ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അഞ്ചാംദിവസം കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനന് അതിര്‍ത്തിയിലുമായി ഇസ്രയേല്‍ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ ഗാസയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹ്യു പ്രഖ്യാപിച്ചു. തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും യോവ് ഗാലട്ട് വ്യക്തമാക്കി.
ഇസ്രയേല്‍ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഗാസയില്‍ കൂട്ടക്കുരുതി ഒഴിവാക്കാന്‍ മാനുഷിക ഇടനാഴി തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചതായി അമേരിക്ക വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്ക വിഷയത്തില്‍ ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക