ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഒരു ലഷ്കർ-ഇ-തൊയ്ബ ഭീകരനെ സുരക്ഷാ സേന പിടികൂടിയാതായി റിപ്പോർട്ട്. പൊലീസും സുരക്ഷാ സേനയും നടത്തിയ പരിശോധനയിലാണ് നിരോധിത ഭീകര സംഘടനയായ എൽഇടി/ടിആർഎഫുമായി ബന്ധമുള്ള തീവ്രവാദിയെ പിടികൂടിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇയാളുടെ കൈവശം കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഭീകര നീക്കം സംബന്ധിച്ച വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ബാരാമുള്ളയിലെ ഉഷ്കരയിൽ സുരക്ഷാ സേന ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയ്ക്കിടെ പൊലീസിനെയും സുരക്ഷാ സേനയെയും കണ്ട് ഭീകരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഭീകരനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഉഷ്കര സ്വദേശിയായ മുദാസിർ അഹമ്മദ് ഭട്ടാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് രണ്ട് ഗ്രനേഡുകളും 40,000 രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ബാരാമുള്ളയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക