റിയാദ്: സൗദിയിലെ വിനോദസഞ്ചാര കേന്ദ്രമായ അബഹയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനുള്ള പ്ലാൻ പുറത്തുവിട്ട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അസീർ പ്രവിശ്യയുടെ പൈതൃകത്തിന് യോജിച്ച വാസ്തുവിദ്യാ ശൈലിയിലായിരിക്കും പുതിയ വിമാനത്താവളം. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായാണ് ഇത്.
പുതിയ ടെർമിനലിന്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായിരിക്കും. കൂടാതെ യാത്രക്കാർക്കായി പ്രത്യേക പാലങ്ങളും നിർമിക്കും. യാത്രാനടപടികൾ പൂർത്തിയാക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ പ്ലാറ്റ്ഫോമുകളും സെൽഫ് സർവിസ് സംവിധാനങ്ങളും ഉയർന്ന ശേഷിയുള്ള പാർക്കിങ് ഏരിയകളുമുണ്ടാവും. ആദ്യഘട്ടം 2028ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതിവർഷം 13 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധം വിമാനത്താവളം വിപുലീകരിക്കും. നിലവിൽ പ്രതിവർഷം 30,000 വിമാനങ്ങളെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ 90,000 വിമാനങ്ങളെ കൈകാര്യം ചെയ്യാനാകും. 250 വിമാനത്താവളങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വർധിപ്പിച്ചുകൊണ്ട് 330 ദശലക്ഷം പേർക്ക് യാത്ര സൗകര്യംവും ഇവിടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക