പാരിസ്: ഫ്രാന്‍സില്‍ സ്കൂളില്‍ കയറി കത്തികൊണ്ട് ആക്രമണം നടത്തിയ യുവാവ് അധ്യാപകനെ കുത്തിക്കൊന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇരുപത് വയസ്സ് പ്രായം വരുന്ന അക്രമിയെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.
അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്കൂളിലാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ പറഞ്ഞു. കൊലയാളി ആക്രമണത്തിനിടെ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുവെന്ന് പൊലീസ് പറഞ്ഞു.
അക്രമി സ്കൂളിലെ മുന്‍ വിദ്യാര്ഥിയാഐന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കത്തിയുമായി യുവാവ് സ്കൂള്‍ പാര്‍ക്കിങ് സ്ഥലത്താണ് ആക്രമണം നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ സ്കൂള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക