ഗാസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. അഞ്ചിടങ്ങളിലായി നടന്ന വ്യോമാക്രമണത്തിലാണ് ഇസ്രയേലികളും വിദേശികളുമുള്‍പ്പടെ 13 ബന്ദികള്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഗാസയില്‍ മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയാല്‍ ഓരോ ബന്ദികളെയും വധിക്കുമെന്ന് നേരത്തെ എസെദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ അതിര്‍ത്തികടന്ന് ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 1200ലധികം പേര് കൊല്ലപ്പെട്ടിരുന്നു. പിന്നാലെ സിവിലിയന്മാരും സുരക്ഷാ സേനയും ഉള്‍പ്പെടെ 150-ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക