കണ്ണൂര്‍: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാന്‍ കഴിയും. 50 കൊല്ലത്തെ വളര്‍ച്ചയാണ് കെ റെയിലിലൂടെ ലക്ഷ്യമിട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ-റെയിൽ പദ്ധതി. 20 മിനിറ്റ് കൂടുമ്പോൾ ട്രെയിനുകൾ. കാസർകോട് നിന്ന് കേറിയാൽ നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്തും. കണ്ണൂരിൽ നിന്നും കൊച്ചിയിൽ എത്താൻ ഒന്നര മണിക്കൂർ മതി, അദ്ദേഹം പറഞ്ഞു. അതിനെയാണ് പ്രതിപക്ഷം പാരവച്ചതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക