ഡല്‍ഹി: മലയാളിയായ മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി സാകേത് സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിവര്‍ക്ക് ക്രമിനില്‍ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
കുറ്റവാളികള്‍ക്കുള്ള ശിക്ഷയില്‍ ഈ മാസം 26 ന് വാദം കേള്‍ക്കും. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവര്‍ച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസില്‍ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേര്‍ നടത്തിയ മറ്റൊരു കൊലപാതകത്തില്‍ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.
2010 ഏപ്രില്‍ ആരംഭിച്ച വിചാരണ കഴിഞ്ഞ ആറാം തീയതിയാണ് പൂര്‍ത്തിയായത്. നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ സൗമ്യയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കവര്‍ച്ചാ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. പ്രതികളായ അഞ്ചു പേര്‍ക്കെതിരെയും മക്കോക പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക