വിശപ്പു രഹിത കൊച്ചി എന്ന ലക്ഷ്യവുമായി ആരംഭിച്ച ‘സമൃദ്ധി’ പദ്ധതി രണ്ട് വര്‍ഷം പിന്നിടുന്നു. 2021 ഒക്ടോബര്‍ 7നാണു കൊച്ചിന് കോര്പ്പറേഷന് സമൃദ്ധി പദ്ധതി ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതിയിലൂടെ ലക്ഷക്കണക്കിനു പേരുടെ വിശപ്പകറ്റാനും 70 സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും സാധിച്ചു. കൊച്ചി നഗരത്തില്‍ ഏതൊരാള്‍ക്കും 10 രൂപയ്ക്ക് ഊണ് ലഭ്യമാക്കാനുള്ള പദ്ധതിയായിരുന്നു സമൃദ്ധി.
ജനങ്ങള്‍ക്കിടയില്‍ സമൃദ്ധി പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സമൃദ്ധി ഹോട്ടലിലൂടെ 2 വര്‍ഷം കൊണ്ട് 17.04 ലക്ഷ രൂപയുടെ ഉച്ചയൂണാണ് വിളമ്പിയത്. ദിനംപ്രതി 5000-ത്തിലേറെ പേര്‍ക്ക് ഇവിടെ നിന്നും ഭക്ഷണം നല്‍കുന്നുണ്ടെന്നു ‘ സമൃദ്ധി ‘ യുടെ ചുമതല വഹിക്കുന്ന കൊച്ചിന് കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബലാല്‍ പറഞ്ഞു.
2021 ഒക്ടോബര്‍ 7ന് ഉദ്ഘാടന ദിവസം മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ ഉച്ചയൂണിന് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 15 രൂപ പാഴ്സലിനും ഈടാക്കി. കേരളത്തില്‍ 1000-ത്തിലേറെ ജനകീയ ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും സമൃദ്ധി ഹോട്ടല്‍ നല്കിയതു പോലെ 10 രൂപയ്ക്ക് ഊണ് നല്കിയ ഹോട്ടല്‍ വേറെ ഇല്ലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ സമൃദ്ധി ഊണ് 10 രൂപയില്‍ നിന്നും 20 രൂപയാക്കി വര്‍ധിപ്പിച്ചു. പാഴ്സല്‍ ഊണിന് 30 രൂപയുമാക്കി. സാമ്പാര്‍, തോരന്‍, അച്ചാര്‍, പപ്പടം എന്നിവ ഉള്‍പ്പെടുന്നതാണ് ഉച്ചയൂണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക