വാഷിംഗ്ടണ്‍: ഗാസ- ഈജിപ്ത് അതിര്‍ത്തിയായ റഫായിലൂടെ ദുരിതമനുഭവിക്കുന്ന പലസ്തീനികള്‍ക്ക് മാനുഷിക സഹായമെത്തിക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. കര്‍ശന പരിശോധനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും സഹായങ്ങള്‍ അനുവദിക്കുക.
ഈജിപ്തില്‍ നിന്നെത്തിക്കുന്ന ഭക്ഷണം, ജലം തുടങ്ങിയവ ഹമാസ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ലെന്ന ധാരണയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്നും ബൈഡന് അറിയിച്ചു. മാനുഷിക സഹായങ്ങള്‍ വഴിതിരിച്ച് ഹമാസിലേക്ക് എത്തിക്കുകയാണെങ്കില്‍ തീരുമാനം പിന്‍വലിക്കുമെന്നും ബൈഡന് പറഞ്ഞു. ഈജിപ്ത് അതിര്‍ത്തി വഴിയുള്ള സഹായങ്ങള്‍ക്ക് പുറമെ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം എത്തിക്കുമെന്നും ബൈഡന് പറഞ്ഞു.
ഇസ്രയേലുമായുള്ള കൂടിക്കാഴ്ചയ്ക്കായി ടെല്‍ അവീവില്‍ ഇന്നലെയെത്തിയ ബൈഡന്, ‘കോപം തങ്ങളെ കീഴടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന്’ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഉപദേശിച്ചു. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ അമേരിക്ക സ്വീകരിച്ച നടപടികളില്‍ അമേരിക്കയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും ബൈഡന് കുറ്റസമ്മതം നടത്തി. അതുപോലെ ഇസ്രയേല്‍ ആവര്‍ത്തിക്കരുത് എന്നും ബൈഡന് പറഞ്ഞു. ഇസ്രയേലിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ഭാഗമായായിരുന്നു ബൈഡന്റെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക