ഗുരുവായൂർ ദേവസ്വത്തിന്റെ 117 കോടിയോളം രൂപയുടെ നിക്ഷേപം സിംഗപ്പൂർ ബാങ്കിൽ ഉണ്ടെന്നും ദേവസ്വം ചട്ടവിരുദ്ധമായാണ് പണം നിക്ഷേപിച്ചത് എന്നും ഓഡിറ്റ് റിപ്പോർട്ട്. 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം ഗുരുവായൂർ ദേവസ്വത്തിന്റെ പേരിൽ പേരകം, എരിമയൂർ സഹകരണ ബാങ്കുകളിൽ ഉണ്ടെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
ഗുരുവായൂർ ദേവസ്വത്തിന്റെ 63 കോടിയോളം രൂപ ഇസാഫിലും 117 കോടിയോളം രൂപ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിലും അവശേഷിക്കുന്നത് ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലും ആണ് ഉള്ളത്. ദേശസാത് ബാങ്കുകളിലാണ് ദേവസ്വത്തിന്റെ 60% പണവും നിക്ഷേപിച്ചിട്ടുള്ളത് എന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ഡോ മഹേന്ദ്ര കുമാർ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിശദീകരണം.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറോട് വിശദീകരണ പത്രിക നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക