കീവ്: യുക്രൈനിലെ ഭക്ഷണശാലയ്ക്ക് നേരെ മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ മൈക്കോളൈവ് മേഖലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 8:30 ന് മൈക്കോളൈവ് നഗരത്തിന് വടക്കുപടിഞ്ഞാറായി 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റെപ്പോവ് എന്ന ചെറിയ ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്.
ആക്രമണത്തില്‍ പാര്‍പ്പിട സമുച്ചയത്തിനും വ്യാപാരസ്ഥാപനത്തിനും കേടുപാട് സംഭവിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ബുധനാഴ്ച യുക്രൈയ്നിലെ സപോരിജിയ, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളില്‍ റഷ്യനടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക