ദുബൈ: ദുബൈ അന്താരാഷ്ട വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് രഹിത യാത്ര സര്‍വിസ് ആരംഭിച്ചു. യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാനായി ഏറ്റവും നൂതനമായ അഞ്ച് സ്മാര്‍ട്ട് ഗേറ്റുകളാണ് പാസപോര്‍ട്ട് രഹിത യാത്രയ്ക്കായി സ്ഥാപിച്ചിരിക്കുന്നത്. ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എക്സിബിഷനില്‍ (ജൈടെക്സ്) ജിഡിആര്‍എഫ്എ ആണ് പുതിയ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനത്തിന്റെ പിന്നില്‍.
നീണ്ട കാലത്തെ പരീക്ഷണങ്ങള്‍ക്കും സുരക്ഷാപ്രക്രിയകള്ക്കും ശേഷമാണ് ഔദ്യോഗികമായി പാസ്പോര്‍ട്ട് ഇല്ലാതെ സ്മാര്‍ട്ട് ഗേറ്റിലൂടെ കടന്നുപോകുന്ന നടപടികള്‍ക്ക് തുടക്കമായത്. ആദ്യഘട്ടം ടെര്‍മിനല്‍ മൂന്നിലാണ് പുതിയ സേവനം ലഭ്യമാകുക. സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുന്നതിന് താമസക്കാര്‍ അവരുടെ പാസ്പോര്‍ട്ടോ എമിറേറ്റ്സ് ഐഡിയോ ടെര്‍മിനല്‍ മൂന്നിലെ കൗണ്ടറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീടുള്ള യാത്രക്ക് പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യേണ്ടതില്ല. നേരിട്ട് ഗേറ്റിലെ സ്ക്രീനില്‍ മുഖം കാണിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തീകരിക്കാം. എന്നാല്‍ എപ്പോഴും യാത്രാരേഖകള്‍ കൈയില്‍ കരുതണം.
അതേസമയം, പാസ്പോര്‍ട്ട് രഹിത സേവനം ഉപയോഗിക്കുന്നതിന് ക്യാമറക്ക് മുഖവും ഒപ്റ്റിക് പ്രിന്ററും കൃത്യമായി പകര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഗ്ലാസുകള്‍, മുഖംമൂടികള്‍, തൊപ്പികള്‍ എന്നിവ നീക്കംചെയ്യണം. സമീപഭാവിയില്‍ ടെര്‍മിനല്‍ ഒന്നിലും രണ്ടിലും ഈ സാങ്കേതികവിദ്യ നടപ്പാക്കാന്‍ പദ്ധതിയുള്ളതായി ജിഡിആര്‍എഫ്എ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക