കൊവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാക്കുന്നതായി പഠനം. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി വിഭാഗത്തിന് കീഴിലുള്ള ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ടിഎച്ച്എസ്ടിഐ) ശാസ്ത്രജ്ഞരുടെ വിശകലനത്തിലാണ് കണ്ടെത്തല്‍.
മനുഷ്യരില്‍ നിന്നുള്ള സ്വാഭാവിക അണുബാധയില്‍ നിന്നുണ്ടാകുന്ന കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ ഡെന്‍വി-2 (DENV-2) വുമായി ക്രോസ്-റിയാക്ടീവ് ആണെന്ന് പഠനത്തില്‍ കണ്ടത്തിയിട്ടുണ്ട്. ഇത് ഡെങ്കി അണുബാധ വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു.
മഴക്കാലത്തിന് ശേഷം മാത്രം വ്യാപകമായി കണ്ടിരുന്ന ഡെങ്കിപ്പനി ഇക്കൊല്ലം മിക്ക സമയമങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈഡിസ് ഈജിപ്തി, ഈഡീസ് ആല്‍ബൊപിക്റ്റസ് എന്നീ കൊതുകുകളിലൂടെയാണ് രോഗം പകരുന്നത്. ഡെന്‍വി ഒന്ന് മുതല്‍ നാല് വരെയുള്ള ഡെങ്കു വൈറസുകളുടെ വകഭേദങ്ങളാണ് പനി ഗുരുതരമാകുന്നതിന് കാരണമാകുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 17 വരെ രാജ്യത്ത് 94,198 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 91 മരണവും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ രേഖകളില്‍ പറയുന്നു.
2022ല്‍ 2.33 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 303 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 2021ല്‍ 1.93 ലക്ഷം കേസുകളും 346 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഡെങ്കിപ്പനിയുടെ വര്‍ധനവ് രാജ്യത്ത് വെല്ലുവിളി സൃഷ്ടിക്കുന്നവയാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക