മധ്യ പ്രദേശിൽ ഇന്ത്യ സഖ്യമില്ലാതെ മത്സരിക്കുന്നതിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. വിഷയം വിശ്വാസ്യതയുടെയാണെന്നും കോൺഗ്രസ് ഇത്തരത്തിൽ പെരുമാറിയാൽ ആരും കൂടെ നിൽക്കില്ല എന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
അതേസമയം കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഒത്തു കളിക്കുകയാണെന്ന് അഖിലേഷ് നേരത്തെ ആരോപിച്ചിരുന്നു. സംസ്ഥാന തലത്തിൽ സഖ്യം ഉണ്ടാകില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ തന്റെ നേതാക്കളെ കോൺഗ്രസുമായി ചർച്ചക്ക് അയക്കുമായിരുന്നില്ല എന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.
ബിജെപി സംഘടനപരമായി ശക്തമാണെന്നും ആശയക്കുഴപ്പത്തോടെ പോരാടിയാൽ ബിജെപിയെ തോൽപ്പിക്കാൻ ആകില്ലെന്നും അഖിലേഷ് പറഞ്ഞു. സീറ്റ് നൽകാൻ താല്പര്യം ഇല്ലെങ്കിൽ സമാജ് വാദി പാർട്ടിയെ കോണ്ഗ്രസ് ചർച്ചക്ക് ക്ഷണിക്കരുതായിരുന്നു എന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക