നയതന്ത്രപ്രതിനിധികൾ ഇന്ത്യ വിട്ടതിൽ കാനഡയെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടനും രംഗത്ത്. ഇന്ത്യ വിയന്ന കൺവൻഷൻ ചട്ടങ്ങൾ പാലിക്കണമെന്ന് രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
അതേസമയം, ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന ജസ്റ്റിൻ ട്രൂഡോയുടെ വാദം കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളിയിട്ടുണ്ട്. കോൺസുലേറ്റുകളിലെ പ്രവർത്തനം കുറക്കാൻ ഇന്ത്യ ആവശ്യപ്പെട്ടില്ലെന്നും നിജ്ജറുടെ കൊലപാതകത്തിൽ കാനഡ തെളിവു നൽകിയില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കാഡന കഴിഞ്ഞ ദിവസം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യം കുറയ്ക്കണമെന്ന് ഇന്ത്യ നിർബന്ധിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക