രണ്ടുദിവസം മുൻപ് കാണാതായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വം ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെജീവനക്കാരനായ തട്ടാരക്കാട് ഭഗവതി കളത്തിൽ രോഹിണിയിൽ നാരായണൻകുട്ടി(63)യെയാണ് അങ്ങാടിപ്പുറം ഒരാടം പാലത്തിനടുത്ത് ചെറുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ നാരായണൻകുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഒരാടം പാലത്തിന് താഴെ തടയണയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ ഒഴുക്ക് കൂടുതലായതിനാൽ ഏറെ പണിപ്പെട്ടാണ് പെരിന്തൽമണ്ണ പോലീസും അഗ്നി രക്ഷാ സേനയും മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം തിരുവല്ല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക