സംസ്ഥാനത്തെ സ്വകാര്യബസ്സുകളിൽ നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുള്ള സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ ആലോചിക്കുന്നതിനായി ഉടമകളുടെ കൂട്ടായ്മ യോഗം ഈ മാസം 25ന് ചേരുമെന്നും ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികകമാണെന്നും ബസ് ഉടമകൾ പറഞ്ഞു.
വർഷങ്ങളായി ബസ്സുടമകൾ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളുടെ യാത്ര കൺസഷൻ സംബന്ധിച്ച ആവശ്യം സർക്കാർ ഇനിയും അംഗീകരിച്ചിട്ടില്ല. ഇപ്പോൾ സർക്കാർ വിവരിച്ചിരിക്കുന്ന നിലപാടിനോട് ഒരു നിലക്കും ബസ്സുടമകൾക്കും തൊഴിലാളികൾക്കും യോജിക്കാനാകില്ല എന്നും നവംബർ ഒന്നിനു മുൻപ് സംസ്ഥാനത്തെ മുഴുവൻ ബസ്സുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കലും പ്രായോഗികമല്ലെന്നുമാണ് സംഘടനകളുടെ നിലപാട്.
ബസ് വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനായി സമരപരിപാടികളുടെ ആലോചനയോഗം മാസം 25ന് തിരുവനന്തപുരത്ത് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക