നാഗ്പൂര്‍: സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. കമലാബായ് ബദ്വൈക്(47)ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് രാംനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന് ദീപക് പൊലീസിനോട് പറഞ്ഞത്.
മൃതദേഹം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പട്ടിരുന്നുവെന്നും ദീപക് പറഞ്ഞു. ദീപക് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ രാംനാഥിനെ ചോദ്യം ചെയ്തു. സ്മാര്‍ട്ട് ഫോണിനായി പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സ്കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക