ആഗോള പ്രതിസന്ധികള്‍ക്കിടയിലും ബിറ്റ്കോയിന് 16 ശതമാനം ഉയര്‍ന്ന് 18 മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,080.66 ഡോളറിലെത്തി. എതീറിയം ഒമ്പതു ശതമാനം ഉയര്‍ന്ന് 1830 ഡോളറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എക്സ്ചേഞ്ച് കോയിന്‍ബേസ് ഗ്ലോബല്‍, മൈനര്‍ മാരത്തണ്‍ ഡിജിറ്റല്‍, ബിറ്റ്കോയിന് ഹോള്‍ഡര്‍ മൈക്രോ സ്ട്രാറ്റജി തുടങ്ങിയ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ഓഹരികള്‍ കുത്തനെ ഉയര്‍ന്നു.
ഗ്രേസ്കെയില്‍ ഇന്‍വെസ്റ്റ്മെന്റില്‍ നിന്നുള്ള അപേക്ഷ നിരസിക്കുന്നത് തെറ്റാണെന്ന വിധിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് അപ്പീല്‍ നല്‍കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ബിറ്റ്കോയിന് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന്റെ (ഇടിഎഫ്) ഡിമാണ്ട് ഉയര്‍ത്തിയത്. ഈ വര്‍ഷം മാത്രം ബിറ്റ്കോയിന്റെ വില ഔദ്യോഗികമായി 107 ശതമാനം ഉയര്‍ന്നു.
ഇത് വിപണി മൂലധനത്തില്‍ മുപ്പതിനായിരം കോടി ഡോളറിലധികം കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം 30000 കോടി ഡോളറിനു താഴെയെത്തിയ ബിറ്റ്കോയിന്റെ വിപണി മൂല്യം ഇപ്പോള്‍ 67000 കോടി ഡോളറാണ്. സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനാല്‍ ബിറ്റ്കോയിനെ ഒരു സുരക്ഷിത സങ്കേതമായി പലരും കണക്കാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക