ഡൽഹി: 2030 ഓടെ ലോകമെമ്പാടുമുള്ള ഇലക്ട്രിക് കാറുകളുടെ എണ്ണം നിലവിലുള്ളതിന്റെ 10 മടങ്ങ് വർധിക്കുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ പെട്രോൾ, ഡീസൽ എന്നിവയുടെ വൻ തോതിലുള്ള ഉപയോഗവും അവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന പരിക്കുകളും പാരമ്പര്യ ഊർജ മേഖലകളിലുള്ള മാറ്റത്തെകുറിച്ച് ശാസ്ത്രലോകത്തെ ഉറക്കെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു.
ഐ.ഇ.എയുടെ പുതിയ ‘വേൾഡ് എനർജി ഔട്ട്ലുക്ക് 2023’ കണക്കുകൾ അനുസരിച്ച്, ലോക വൈദ്യുതി മിശ്രിതത്തിലെ പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ വിഹിതം 30 ശതമാനത്തിൽ നിന്ന് 2030 ഓടെ 50 ശതമാനമായി വർധിക്കും. ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റം ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഐ.ഇ.എ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ വ്യക്തമാക്കി.
2030 ഓടെ പുതിയ കൽക്കരി, വാതകം ഉപയോഗപ്പെടുത്തി വൈദ്യുത നിലയങ്ങളിൽ കാറ്റാടി പദ്ധതികളിലെ നിക്ഷേപം മൂന്നിരട്ടിയായി ഉയരും. ഊർജ്ജ ലോകം ഗണ്യമായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ സാങ്കേതിക സന്നാഹങ്ങൾ രൂപപ്പെടുന്നത്. 2030ഓടെ ഊർജ്ജോത്പാദന ശേഷിയിലേക്ക് പുനരുപയോഗിക്കാവുന്നവയുടെ വിഹിതം 80 ശതമാനമായി വർധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക