പഞ്ചായത്തുകളില്‍ പണമടയ്ക്കാന്‍ യുപിഐ സംവിധാനം ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പൂര്‍ണ്ണമായി നടപ്പാക്കിയത് എട്ട് സംസ്ഥാനങ്ങള്‍. മേയ് മാസത്തില്‍ നിര്‍ദേശം നല്കി 5 മാസം കഴിയുമ്പോള്‍ ഏട്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് പദ്ധതി പൂര്‍ണമായി നടപ്പാക്കിയത്. കേരളം, മധ്യപ്രദേശ്, കര്‍ണാടക, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് സംവിധാനം നടപ്പാക്കിയത്. ഒക്ടോബര്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം നടപടിക്രമങ്ങള്‍ ഈ സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
കഴിഞ്ഞ മേയ് മാസത്തിലാണ് ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തെ 2.62 ലക്ഷം പഞ്ചായത്തുകളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ രാജ്യത്തെ 2.62 ലക്ഷം പഞ്ചായത്തുകളില്‍ 1.69 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 65 ശതമാനത്തിലധികം പഞ്ചായത്തുകളും പദ്ധതി പൂര്‍ത്തിയാക്കിയതായാണ് മന്ത്രാലയത്തിന്റെ അവകാശവാദം.
നിലവില്‍ പദ്ധതികള്‍ തുടങ്ങാന്‍ കഴിയാത്ത സംസ്ഥാനങ്ങളുണ്ടെന്ന് പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പഞ്ചായത്തുകള്‍ ഉള്ള ഉത്തര്‍പ്രദേശ് (58,610), ആന്ധ്രാപ്രദേശ് (13,998 പഞ്ചായത്തുകള്‍), ഗുജറാത്ത് (14,901 പഞ്ചായത്തുകള്‍) തുടങ്ങിയ സംസ്ഥാനങ്ങളുടെ 96 ശതമാനം പഞ്ചായത്തുകളിലും യുപിഐ സേവനം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
28,288 പഞ്ചായത്തുകളുള്ള മഹാരാഷ്ട്രയില്‍ 75 ശതമാനത്തിലധികം പഞ്ചായത്തുകളും (20,928) യുപിഐ സേവനം നടപ്പാക്കിയിട്ടുണ്ട്. അതേസമയം ഹരിയാന, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, ഗോവ, ബീഹാര്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും കാര്യമായ പുരോഗതി പദ്ധതിയില്‍ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക