ഇസ്രായേലിലെ ടെൽ അവീവിലേക്കുള്ള സർവീസുകൾ നവംബർ രണ്ടുവരെ എയർ ഇന്ത്യ റദ്ദാക്കി. ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നവംബർ 2 വരെ സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചത്. ആഴ്ചയിൽ 5 സർവീസുകൾ ഇസ്രായേലിലെ ടെൽ അവീവിലേക്ക് നടത്തിയിരുന്ന എയർ ഇന്ത്യ ഒക്ടോബർ 7 നാണ് ടെൽ അവിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്ക് ഉള്ള സർവീസുകൾ നിർത്തിവച്ചത്. ഇതാണ് ഇപ്പോൾ നവംബർ രണ്ട് വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
അതേസമയം ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ ഗസയിൽ 344 കുട്ടികൾ ഉൾപ്പെടെ 756 പേരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 6546 ആയി. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഇസ്രായേൽ പ്രധാനമന്ത്രിയായ ബെന്യാമിൻ നെതന്യാഹു കരയുദ്ധത്തിനായി ഇസ്രായേൽ തയ്യാറെടുത്തുവെന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക