പട്ന: ആർജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ സിനിമയാകുന്നു. പ്രകാശ് ഝാ നിർമിക്കുന്ന സിനിമയ്ക്കായി ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പണം മുടക്കുന്നുണ്ട്.
പാർട്ടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തമാണ് വിവരം പുറത്തുവിട്ടത്. ലാലു സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് അഞ്ചാറു മാസമായെന്നും തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ് ചലച്ചിത്ര പ്രവർത്തകരെന്നുമാണ് റിപ്പോർട്ട്.
അടുത്ത വർഷം സിനിമ പുറത്തിറക്കാനാണ് ശ്രമം. അഭിനേതാക്കളെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഹിന്ദി സിനിമയിൽ നിന്നുള്ളവരാകും അഭിനേതാക്കളിൽ കൂടുതലുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക