മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. നവംബർ 6 ന് ഹാജരാകണമെന്നാണ് സിബിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 2016 ൽ കോൺഗ്രസ് വിമത എംഎൽഎമാർക്ക് അദ്ദേഹം പണം വാഗ്ദാനം ചെയ്ത കേസിലാണ് അന്വേഷണം എന്നാണ് പുറത്തു വരുന്ന വിവരം.
കേസുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിളുകൾ ശേഖരിക്കാനാണ് റാവത്തിനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ റാവത്ത് നിലവിൽ ഡെറാഡൂൺ ആസ്ഥാനമായുള്ള ജോളി ഗ്രാന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം ആശുപത്രിയിൽ കഴിയുന്ന തനിക്ക് നോട്ടീസ് അയച്ച സിബിഐയുടെ പ്രവൃത്തി അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഒക്ടോബർ 25 ന് ആണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക