ഹെഡ്ഫോണുകളില് മുഴുകി ജോലി ചെയ്യുന്നവരും വാഹനമോടിക്കുന്നവരുമാണ് ഭൂരിഭാഗം. മുതിര്‍ന്നവരിലും കുട്ടികളിലും ഇന്ന് ഇയര്‍ഫോണുകളുടെ ഉപയോഗം കൂടി വരികയാണ്. അമിതമായ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കേള്‍വി-സംസാര സംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഇന്ത്യന്‍ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
19-25 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ കേള്‍വി പ്രശ്നങ്ങള്‍ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരില്‍ 69 ശതമാനവും വര്‍ധിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി. മേയ് മുതല്‍ ജൂണ്‍ വരെ നടത്തിയ പഠനത്തില്‍ 53,801 പേരാണ് പങ്കാളികളായത്. ഡല്‍ഹി-എന്‍.സി.ആര് ഏരിയയില്‍ ആശയവിനിമയപ്രശ്നങ്ങള്‍ 3.5 ശതമാനം പേരിലും കാശ്മീരില്‍ 6.17ശതമാനം പേരിലും ജമ്മുവില്‍ 2.4ശതമാനം പേരിലും കണ്ടെത്തി. സ്പീച്ച് ആന്‍ഡ് സൗണ്ട് വൈകല്യങ്ങളും ഭാഷാപരമായ പ്രശ്നങ്ങളും കൂടിവരുന്നതായി കണ്ടെത്തി.
ഇയര്‍ഫോണില്‍ ഉയര്‍ന്ന ശബ്ദം ഉപയോഗിക്കുമ്പോള്‍ അതുമുഴുവന്‍ നേരിട്ട് ചെവിക്കുള്ളില്‍തന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയര്‍ഡ്രമ്മിലേക്കെത്തുന്നു. അപ്പോള്‍ ശക്തിയേറിയ കമ്പനങ്ങള്‍ ആന്തരകര്‍ണത്തിലെത്തും. ഇത് സെന്‍സറി കോശങ്ങള്‍ക്ക് ക്ഷതമുണ്ടാക്കും. ഈ അവസ്ഥ തുടരുമ്പോള്‍ സെന്‍സറി കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നു. കേള്‍വിപ്രശ്നങ്ങള്‍ വന്നു തുടങ്ങുകയും ചെയ്യും. 30-40 ശതമാനത്തോളം നാശമുണ്ടാകുമ്പോള്‍ മാത്രമെ കേള്‍വിക്കുറവ് തിരിച്ചറിയാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക