ജനീവ: ഗാസയിലെ ഇസ്രയേലിന്റെ കരയാക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍. ഗാസയില്‍ സുരക്ഷിതമായ സ്ഥലമില്ല, പുറത്തുകടക്കാന്‍ ഒരു വഴിയുമില്ല. ഗാസയിലെ എല്ലാ സാധാരണക്കാരെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും ആശങ്കാകുലനാണെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
ഇതുവരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുടെ രീതി കണക്കിലെടുക്കുമ്പോള്‍ വലിയ പ്രത്യാഘാതമുണ്ടാകും. സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ വളരെ മോശമാണ്. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാല്‍ ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തിന് മനസിലാക്കാന്‍ മാര്‍ഗമില്ലാതായി കഴിഞ്ഞു.ഗാസയിലുള്ളവര്‍ക്കും പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ 7,703 പേര് കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക