അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അദാജാനിലെ പാലന്‍പുര്‍ പാട്യയിലെ സിദ്ധേശ്വര്‍ അപ്പാര്‍ട്ട്മെന്റിലാണ് ഏഴംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിക്കുന്ന മനീഷ് സോളങ്കിയും കുടുംബവുമാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
മാതാപിതാക്കളെയും ഭാര്യയെയും മൂന്ന് കുട്ടികളെയും വിഷം കൊടുത്ത് കൊന്ന ശേഷം മനീഷ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഫര്‍ണിച്ചര്‍ വ്യാപാരവുമായി ബന്ധപ്പെട്ട് മനീഷ് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.മൃതദേഹങ്ങള്‍ ന്യൂ സിവില്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക