മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കളമശ്ശേരിയിലെ സ്ഫോടനം നടന്ന സാമ്രാ കൺവെൻഷൻ സെന്റർ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് കളമശ്ശേരിയിലെ സാമ്രാ കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടക്കുകയും മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സർവ്വകക്ഷിയോഗം കഴിഞ്ഞതിനുശേഷം കൺവെൻഷൻ സെന്ററിൽ എത്തിയ മുഖ്യമന്ത്രി പിന്നീട് മെഡിക്കൽ കോളേജിലും സന്ദർശനം നടത്തി.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും അവരുടെ ബന്ധുക്കളെയും മുഖ്യമന്ത്രി സന്ദർശിച്ചു. സ്ഫോടനത്തെ തുടർന്ന് നാലുപേരാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക