ഡല്‍ഹി: മഹാരാഷ്ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭം വ്യാപക അക്രമത്തിലേക്ക്. അക്രമത്തില്‍ ബീഡ് ജില്ലയില്‍ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെയുടെ വീടിനു തീയിട്ടു. വീടിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ താന്‍ വീടിനകത്തുണ്ടായിരുന്നുവെന്നും ഭാഗ്യവശാല്‍ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും സോളങ്കെ പ്രതികരിച്ചു. എന്നാല്‍ വീടിനും മറ്റ് വസ്തുക്കള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സോളങ്കെ അറിയിച്ചു.
എംഎല്‍എയുടെ വീടിന് തീയിട്ട നടപടിയെ എന്‍സിപി അപലപിച്ചു. മഹാരാഷ്ട്രയിലെ ട്രിപ്പിള്‍ എന്ജിന് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്പൂര്‍ണ പരാജയമാണിത് കാണിക്കുന്നതെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ ആരോപിച്ചു. സമരം തെറ്റായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ആരോപിച്ചു.
ഒക്ടോബര്‍ 25 മുതല്‍ ക്വോട്ട അനുകൂല പ്രവര്ത്തകന് മനോജ് ജരാംഗെ പാട്ടീല്‍ നടത്തുന്ന നിരാഹാര സമരത്തിനെതിരെയുള്ള പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത വ്യക്തി ഇന്ന് ഒരു മിടുക്കനായി മാറിയിരിക്കുന്നു എന്നായിരുന്നു സോളങ്കെയുടെ പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക